Wednesday, May 26, 2010

» പ്രിന്റ് എഡിഷന്‍ » ഓഫ് ബീറ്റ്‌
ജ്യോത്സ്‌ന ഇനി ചരിത്രത്തിന്റെ ശ്രീകോവിലില്‍
Posted on: 24 May 2010





ഇരിങ്ങാലക്കുട: പട്ടുകുപ്പായവും പാവാടയുമണിഞ്ഞ് ജ്യോത്സ്‌ന കാല്‍വെച്ചത് ചരിത്രത്തിന്റെ ശ്രീകോവിലിലേക്കാണ്. തരണനെല്ലൂര്‍ തന്ത്രി കുടുംബത്തിലെ പന്ത്രണ്ടുകാരി പ്രതിഷ്ഠ നടത്തിയപ്പോള്‍ ചിരപ്രതിഷ്ഠിതമെന്ന് കരുതിയ ഒരു വിശ്വാസത്തിന്റെ അടിത്തറ ഇളകി. കേരളത്തിലെ തന്ത്രികുടുംബങ്ങളില്‍ നിന്നുള്ള ആദ്യവനിതാ തന്ത്രിയുടെ ആരോഹണത്തിന് പൊഞ്ഞനം പൈങ്കണ്ണിക്കാവിലെ ഭക്തര്‍ സാക്ഷികളായി.

പൈങ്കണ്ണിക്കാവ് ക്ഷേത്രത്തിലെ ഉപദേവതയായ ഭദ്രകാളിയെയാണ് ജ്യോത്സ്‌ന പ്രതിഷ്ഠിച്ചത്. ബാലാലയത്തില്‍ സ്ഥാപിച്ചിരുന്ന ഭദ്രകാളീ വിഗ്രഹത്തിലേക്ക് താന്ത്രികമന്ത്രങ്ങളെ ആവാഹിച്ചു. കാളീ സ്തുതികള്‍ ഉയര്‍ന്ന അന്തരീക്ഷത്തില്‍ കലശപൂജ നടത്തി, പ്രാണവായു ജീവനായി വിഗ്രഹത്തിലേക്ക് പകര്‍ന്നു. തുടര്‍ന്ന് പുതിയ ശ്രീകോവിലിലേക്ക് പരികര്‍മികള്‍ വിഗ്രഹം കൊണ്ടുവന്നു.

പീഠത്തിലെ യോഗനാളത്തിലേക്ക് വിഗ്രഹം ഉറപ്പിച്ചശേഷം ജ്യോത്സ്‌ന നടയടച്ച് പൂജ ചെയ്ത് ദീപാരാധന നടത്തി. ശംഖില്‍ അഭിഷേകജലം ഭക്തരിലേക്ക് തളിച്ചു. ശ്രീകോവിലിനു പുറത്തേക്കിറങ്ങിയ കൊച്ചുതന്ത്രിയെ ഭക്തര്‍ ദക്ഷിണ നല്‍കി വണങ്ങി.

അവരില്‍ അച്ഛന്‍ പത്മനാഭന്‍നമ്പൂതിരിപ്പാടും അമ്മ അര്‍ച്ചന അന്തര്‍ജനവും ഉണ്ടായിരുന്നു. കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ജ്യോത്സ്‌നയുടെ കര്‍മങ്ങള്‍ക്ക് സാക്ഷികളായി കളിക്കൂട്ടുകാരും അനുജന്‍ ശങ്കരനുമുണ്ടായിരുന്നു.

No comments: