Wednesday, May 26, 2010

ആദ്യ വനിതാ തന്ത്രിയായി 11 കാരി ജ്യോത്സന
ചരിത്രത്തില്‍ ആദ്യമായി താന്ത്രികകുലത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി ക്ഷേത്രപ്രതിഷ്ഠ നടത്തി. തരണനല്ലൂര്‍ പരമ്പരയിലെ ഇളംതലമുറയില്‍പെട്ട പതിനൊന്നുകാരി ജ്യോത്സനയാണ് ഭദ്ര കാളി പ്രതിഷ്ഠ നടത്തിയത്. തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം പൈങ്കണ്ണിക്കാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.

ക്ഷേത്ര പ്രതിഷ്ഠയും പൂജകളും സ്ത്രീക്ക് നിഷിദ്ധമാണന്ന പതിവ് തെറ്റിദ്ധാരണകളെ തിരുത്തികുറിച്ചുകൊണ്ടാപയിരുന്നു ജ്യോത്സന കര്മ്മങ്ങള് നിര് വഹിച്ചത്. പൂജ നടത്തിയ വിഗ്രഹം ആദ്യം പീഠത്തിലേക്ക് പ്രതിഷ്ഠിച്ചു. തുടര്‍ന്ന് വിഗ്രഹത്തിലേക്ക് ജീവാത്മാവിനെ പകര്‍ന്നു. ആചാര്യന്മാരുടെ അനുമതിയോടെയും ആശിര്‍ വാദത്തോടെയുമായിരുന്നു ചടങ്ങുകള്‍ താന്ത്രിക ശാസ്ത്രത്തിലൊരിടത്തും സ്ത്രീക്ക് ഇത്തരം കാര്യങ്ങള്‍ നിഷിദ്ധമാണന്ന് പറഞ്ഞിട്ടില്ലന്നും പിന്നെയെന്തിന് സ്ത്രീയെ മാറ്റി നിര്‍ത്തണമെന്ന് തരണനല്ലൂര്‍ പാരമ്പര്യത്തിലെ കാരണവരായ പത് മനാഭന് നമ്പൂതിരിപ്പാട് ചോദിക്കുന്നു.

ചെറുപ്പം മുതലേ പൂജാകാര്യങ്ങളില്‍ താല്പരയായ ജ്യോത്സന മൂന്നു വര്‍ഷം മുമ്പാണ് മന്ത്രദീക്ഷ സ്വീകരിച്ച് പൂജാപഠനം തുടങ്ങിയത്.തുടര്‍ന്ന് ഭദ്രകാളി ക്ഷേത്രത്തിലെ നിത്യപൂജ ഏറ്റെടുത്തു. തന്ത്രശാസ്ത്രവും അഭ്യസിക്കാന്‍ തുടങ്ങി. കഴിഞ്ഞ അഞ്ചുമാസമായി പ്രതിഷ്ഠാകര്‍മ്മത്തിന് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു ജ്യോത്സന.

കാരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലെഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ജ്യോത്സന.പ്രതിഷ്ഠ നിര്‍വഹിച്ചതോടെ ആദ്യ വനിതാ തന്ത്രി കൂടിയാവുകയാണ് ജ്യോത്സന.